Friday 8 July 2016

STANDARD 5 UNIT 4


വെള്ളിലവള്ളി
വൈലോപ്പിളളി ശ്രീധര മേനോൻ


Vyloppilli.jpgവൈലോപ്പിളളി ശ്രീധര മേനോന്റെ പ്രസിദ്ധ കാവ്യ സമാഹാരങ്ങളിലൊന്നാണ് മകരക്കൊയ്ത്ത് . കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എൺപത്‌ കവിതകളുടെ സമാഹാരമാണിത്. 1980 ൽ പ്രസിദ്ധീകരിച്ചു.  മകരക്കൊയ്ത്തിലെ കവിതകളിൽ പലതിന്റെയും പശ്ചാത്തലം തൃശൂർ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്.അങ്ങനെയാവാൻ കാരണം അവിടെയാണ് താൻ വസിക്കുന്നത് എന്നുമാത്രമല്ല മനുഷ്യരെ സ്‌നേഹിക്കുന്നതുപോലെ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നതുകോണ്ടാണെന്ന്  ആമുഖത്തിൽ കവി  പറയുന്നു. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തന്റെ ഒരു സവിശേഷമായ മാനസികപ്രവണതയാണെന്നും കവി വെളിപ്പെടുത്തുന്നു.

 

വെള്ളിലവള്ളി- വൈലോപ്പിള്ളി ശ്രീധരമേനോൻ
ക്ലാസ്‌- V (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിതയുടെ പൂർണ്ണരൂപം

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22)  എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.   എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.
 മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്.  പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.

കവിതകൾ

  • മാമ്പഴം (1936)
  • കന്നിക്കൊയ്ത്ത് (1927)
  • സഹ്യന്റെ മകൻ (1944))
  • ശ്രീരേഖ (1950)
  • കുടിയൊഴിയൽ (1952)
  • ഓണപ്പാട്ടുകാർ (1952)
  • വിത്തും കൈക്കോട്ടും (1956)
  • കടൽക്കാക്കകൾ (1958)
  • കയ്പ്പവല്ലരി (1963)
  • വിട (1970)
  • മകരക്കൊയ്ത്ത് (1980)
  • പച്ചക്കുതിര (1981)
  • കുന്നിമണികൾ(1954)
  • മിന്നാമിന്നി (1981)
  • കുരുവികൾ(1961)
  • വൈലോപ്പിള്ളിക്കവിതകൾ(1984)
  • മുകുളമാല(1984)
  • കൃഷ്ണമൃഗങ്ങൾ(1985)
  • അന്തിചായുന്നു (1985) [അവലംബം ആവശ്യമാണ്]
  • ആസാംപണിക്കാർ

മറ്റു കൃതികൾ

  • ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956)
  • കാവ്യലോകസ്മരണകൾ (സ്മരണകൾ-1978)
  • അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
  • വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001)

വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം

വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം


ജീവിത രേഖ

  • 1911 ജനനം
  • 1931 ബി.എ.
  • 1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
  • 1951 എം.പി. പോൾ പുരസ്കാരം - 'ശ്രീരേഖ'
  • 1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
  • 1954 'കുന്നിമണികൾ'
  • 1958 'കടൽക്കാക്കകൾ'
  • 1965 കേരള സാഹിത്യ അക്കാദമി അവാർഡ് - 'കയ്പവല്ലരി'
  • 1969 സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് - 'കുടിയൊഴിക്കൽ'
  • 1970 'വിട'
  • 1971 ഓടക്കുഴൽ അവാർഡ് - 'വിട'
  • 1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 'വിട'
  • 1980 'മകരകൊയ്ത്ത്'
  • 1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് - 'മകരക്കൊയ്ത്ത്'
  • 1985 മരണം

No comments:

Post a Comment