Friday 8 July 2016

STANDARD 5 UNIT 5


രസഗുളികകൾ

പഴഞ്ചൊല്ല്

പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പതക്കം സിദ്ധിച്ചിട്ടൂള്ള ചൊല്ലുകൾ എന്നാണിവക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.
മഹാകവി കുമാരനാശാന്റെ  അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ എന്ന് അറിയപ്പെടുന്നത്  ശബ്ദതാരാവലിയിൽ ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നൽകിയിട്ടുള്ളത്. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയകാലമനുഷ്യജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു. അതത് കാലങ്ങളിലെ മനുഷ്യരുടെ തൊഴിൽ, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്



പഴഞ്ചൊല്ലിന്റെ വിവിധ നിർവചനങ്ങൾ

പഴഞ്ചൊല്ലെന്നാൽ എന്താണെന്ന് പലരും നിർവചിച്ചിട്ടുണ്ട്
  1. ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ല് (മഹാകവി ഉള്ളൂർ )
  2. പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി (റസ്സൽ)
  3. പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകൾ (അരിസ്റ്റോട്ടിൽ)
  4. വലിയ അനുഭവങ്ങളിൽനിന്ന് നിർമ്മിക്കപ്പെട്ട ചെറിയ വാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ ( സെർവാന്റെസ്)
  5. ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നു. (ഫ്രാൻസിസ് ബേക്കൺ)
  6. പഴഞ്ചൊല്ലുകൾ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം.വി. വിഷ്ണു നമ്പൂതിരി)

ചില പഴഞ്ചൊല്ലുകൾ

  • തലവിധി, തൈലം കൊണ്ട് മാറില്ല
  • കോൽകാരന് അധികാരിപ്പണി
  • ചുട്ട ചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്
  • പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
  • ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത്
  • അടിതെറ്റിയാൽ ആനയും വീഴും
  • ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • മുളയിലറിയാം വിള
  • ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല
  • കൂറ്റൻ മരവും കാറ്റത്തിളകും
  • സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്ത് തിന്നാം
  • മിന്നുന്നതെല്ലാം പൊന്നല്ല
  • ആനവായിൽ അമ്പഴങ്ങ
  • രാജാവിനില്ലാത്ത രാജഭക്തി
  • നല്ലവന് നാട് ബന്ധു
  • അങ്ങാടിയിൽ തോറ്റതിനു അമ്മയോട്
  • മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം

No comments:

Post a Comment